കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിനികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിനികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവ്വം കടവില്‍ കാണാതായ രണ്ട് വിദ്യാര്‍ഥിനികളുടെയും മൃതദേഹം കണ്ടെത്തി. എടയന്നൂരിലെ ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാന(28)യുടെ മൃതദേഹം ഇന്ന് രാവിലെയും ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ സൂര്യ(23)യുടെ മൃതദേഹം ഉച്ചയോടെയുമാണ് കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇരിട്ടി,മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സ്‌ സേനകള്‍ നടത്തിയ തെരച്ചില്‍ വിഫലമായതിനെ തുടര്‍ന്ന് ബുധനാഴ്ച്ച സന്ധ്യയോടെ എത്തിയ 30 അംഗ എന്‍ഡിആര്‍എഫ് സംഘം വ്യാഴാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലിലാണ് ആദ്യം  ഷഹർബാനയുടെ മൃതദേഹം കണ്ടെത്തിയത്. ഷഹര്‍ബാനക്കൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ സൂര്യയെ പിന്നീടാണ് കണ്ടെത്തിയത്.

പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവിൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂന്നാം ദിവസമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരിക്കൂര്‍ സിബ്ഗ കോളേജിലെ അവസാന വര്‍ഷ ബി എ സൈക്കോളജി ബിരുദ വിദ്യാര്‍ഥിനികളാണിവര്‍. ഷഹര്‍ബാനയും സൂര്യയും സുഹൃത്തിന്റെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവംകടവിലേക്ക് പോയി.അവിടെവച്ച് മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു.
<br>
TAGS : KANNUR |DROWN TO DEATH
SUMMARY : Bodies of missing female students found in Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *