30 സെക്കന്റിനുള്ളിൽ കുത്തേറ്റത് 14 തവണ; നേഹ ഹിരെമത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്

30 സെക്കന്റിനുള്ളിൽ കുത്തേറ്റത് 14 തവണ; നേഹ ഹിരെമത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്

ബെംഗളൂരു: നേഹ ഹിരേമത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഫയാസിൽ നിന്നും നേഹ നേരിട്ടത് അതിക്രൂരമായ ആക്രമണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 30 സെക്കൻഡിനുള്ളിൽ 14 തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. നേഹയുടെ നെഞ്ചിലും വയറിലുമാണ് പ്രതി ആദ്യം കുത്തിയത്. നേഹ തളർന്നു വീണതോടെ ദേഹമാസകലം തുടർച്ചയായി കുത്താൻ തുടങ്ങി. നേഹയുടെ കഴുത്തറുക്കാനുള്ള ശ്രമം പ്രതി നടത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. രക്തം വാർന്നാണ് നേഹ മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോർട്ട് വ്യക്തമാക്കി.

ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർഥിനിയായിരുന്ന നേഹ ഹിരേമത്ത് കഴിഞ്ഞ ഏപ്രിൽ 18-നാണ് ക്യാമ്പസിനുള്ളിൽ കുത്തേറ്റു മരിച്ചത്. ഇതേ കോളേജിലെ വിദ്യാർഥി ആയിരുന്ന ഫയാസ് ഖോണ്ടുനായക്കാണ് കൃത്യം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമ്പസിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറായ നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമത്ത് സംഭവത്തിൽ ലൗ ജിഹാദ് ആരോപിച്ചിരുന്നു.

The post 30 സെക്കന്റിനുള്ളിൽ കുത്തേറ്റത് 14 തവണ; നേഹ ഹിരെമത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത് appeared first on News Bengaluru.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *