കന്നഡിഗർക്കുള്ള തൊഴിൽസംവരണ ബിൽ ഉടൻ പാസാക്കില്ല; തീരുമാനം പ്രതിഷേധം ഉയർന്നതോടെ

കന്നഡിഗർക്കുള്ള തൊഴിൽസംവരണ ബിൽ ഉടൻ പാസാക്കില്ല; തീരുമാനം പ്രതിഷേധം ഉയർന്നതോടെ

ബെംഗളൂരു: കന്നഡിഗർക്കുള്ള തൊഴിൽസംവരണ ബിൽ ഉടൻ പാസാക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 50 മുതൽ 75 ശതമാനം വരെ നിയമന സംവരണം ലക്ഷ്യമിട്ടുള്ള ബില്ലിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് തീരുമാനം. ബിൽ താൽക്കാലികമായി നടപ്പാക്കില്ലെന്നും വിശദ ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടി മേഖലയിലെ പ്രമുഖരിൽ നിന്നുൾപ്പടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലായിരുന്നു സർക്കാർ നടപടി. ചൊവ്വാഴ്ചയാണ് ബില്ലിന് മന്ത്രിസഭാ അംഗീകാരം നൽകിയത്. കർണാടകയിൽ ജനിച്ചുവളർന്നവർക്കൊപ്പം 15 വർഷമായി കർണാടകത്തിൽ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവർക്ക് സംവരണം നൽകാനാണ് ബില്ലിലെ വ്യവസ്ഥ.

വ്യവസായ സ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും മാനേജ്മെന്റ് ഇതരതസ്തികകളിൽ 75 ശതമാനവും തദ്ദേശീയർക്ക് സംവരണം ചെയ്യാനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്.

 

TAGS: KARNATAKA | RESERVATION BILL
SUMMARY: Karnataka government puts on hold for reservation bill

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *