വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണം; ദർശന്റെ ഹർജി മജിസ്‌ട്രേറ്റിന് വിട്ട് ഹൈക്കോടതി

വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണം; ദർശന്റെ ഹർജി മജിസ്‌ട്രേറ്റിന് വിട്ട് ഹൈക്കോടതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശൻ തോഗുദീപയുടെ ഹർജി മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട് കർണാടക ഹൈക്കോടതി. വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള സൗകര്യങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്ന നടന്റെ ഹർജിയിലാണ് കോടതിയുടെ തീരുമാനം. വിഷയത്തിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

അപേക്ഷ ഉടൻ മജിസ്‌ട്രേറ്റിന് സമർപ്പിക്കാൻ ദർശന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. ജൂലൈ 26ന് മുമ്പ് മജിസ്‌ട്രേറ്റ് വിഷയത്തിൽ തീരുമാനമെടുക്കണം. എന്നാൽ അപേക്ഷ ആദ്യം പ്രിസൺ ഇൻസ്‌പെക്ടർ ജനറലിനാണ് നൽകേണ്ടതെന്നും അത് നിരസിക്കപ്പെട്ടാൽ മാത്രമാണ് മജിസ്‌ട്രേറ്റിന്റെ സമീപിക്കേണ്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മാത്രമല്ല കൊലപാതകക്കേസിൽ പ്രതികൾക്ക് വീട്ടിലെ സുഖ സൗകര്യങ്ങൾ അനുവദിച്ച് നൽകുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജയിൽ ചട്ടങ്ങൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ വാദിച്ചു.

സുഹൃത്തായ പവിത്ര ഗൗഡയ്‌ക്ക് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11 നാണ് ദർശനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയാണ് പവിത്ര ഗൗഡ.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan Directed To Approach Magistrate Court For Home Food In Jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *