പീഡനക്കേസിൽ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

പീഡനക്കേസിൽ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

കൊച്ചി: പീഡന കേസുമായി ബന്ധപ്പെട്ട് നടൻ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പ്രൊസിക്യൂഷൻ അപ്പീൽ നൽകും. സെഷൻസ് കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാകും അപ്പീൽ. കേസിലെ ഇരയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുൻകൂർ ജാമ്യ ഉത്തരവെന്നാണ് സർക്കാർ വിലയിരുത്തൽ.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കും. പതിനഞ്ച് വർഷം പഴക്കമുള്ള കേസെന്ന ലാഘവത്തോടെ ഇതിനെ കാണാനാകില്ല. വിശദമായ മുൻകൂർ ജാമ്യ ഉത്തരവ് പരിധി വിട്ട ഉത്തരവെന്നും സർക്കാർ വിലയിരുത്തി. 19 പേജിൽ കേസിലെ റിപ്പോർട്ടിൽ വസ്തുതകൾ വിശദമായി ചർച്ച ചെയ്യേണ്ടിയിരുന്നില്ലെന്നും കേസിന്റെ വിശദമായ വിലയിരുത്തൽ ഈ ഘട്ടത്തിൽ അനിവാര്യമായിരുന്നില്ലെന്നും പ്രോസിക്യൂഷൻ നൽകുന്ന അപ്പീലിൽ ചൂണ്ടിക്കാട്ടും.

ജസ്റ്റിസ് ഹണി എം. വർഗീസിന്റെ ബെഞ്ചാണ് മുകേഷിന് ജാമ്യം അനുവദിച്ചിരുന്നത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നാണ് മുൻകൂർ ജാമ്യ ഉത്തരവിൽ പറയുന്നത്. പരാതിക്കാരി പോലീസിന് നൽകിയ മൊഴിയിലും മാധ്യമങ്ങളോട് പറഞ്ഞതിലും വൈരുധ്യമുണ്ട്. ലൈംഗിക പീഡനത്തിന് ഇരയായത് 2009ലെന്നാണ് പരാതിക്കാരി പോലീസിന് നൽകിയ മൊഴി. ദൃശ്യമാധ്യമത്തിലെ ഇന്റർവ്യൂവിൽ പരാതിക്കാരി ആവർത്തിച്ചത് സംഭവം 2013ൽ എന്നായിരുന്നു.

TAGS: KERALA | MUKESH
SUMMARY: Kerala government against Mukesh anticipatory bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *