ബിഹാറിൽ ജിവിത്പുത്രിക ആഘോഷത്തിനിടെ 46 മരണം; മരിച്ചവരില്‍ 37 കുട്ടികള്‍

ബിഹാറിൽ ജിവിത്പുത്രിക ആഘോഷത്തിനിടെ 46 മരണം; മരിച്ചവരില്‍ 37 കുട്ടികള്‍

പട്ന: ബിഹാറിൽ ജിതിയ ഉൽസവ സ്നാനത്തിനിടെ നദികളിലും കുളങ്ങളിലും മുങ്ങി മരിച്ചവരുടെ എണ്ണം 46 ആയി. ഇതിൽ 37 കുട്ടികളും ഉൾപ്പെടും. 43 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കുട്ടികളുടെ ഐശ്വര്യത്തിന് വേണ്ടി സ്ത്രീകൾ വ്രതമനുഷ്ഠിക്കുന്ന ചടങ്ങായ ‘ജീവിത് പുത്രിക’ ഉത്സവച്ചടങ്ങിന്റെ ഭാഗമായി പുഴയിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചതെന്ന് ബിഹാർ സർക്കാർ വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പിൽ പറഞ്ഞു. കനത്ത മഴ കാരണം നദികളും കുളങ്ങളും കരകവിഞ്ഞിട്ടും സ്നാനത്തിനു വൻതിരക്കായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ചമ്പാരൻ, ഔറംഗബാദ്, കൈമുർ, ബക്സർ, സിവാൻ, റോഹ്താസ്, സാരൻ, പട്ന, വൈശാലി, മുസഫർപുർ, സമസ്തിപുർ, ഗോപാൽഗഞ്ച് ജില്ലകളിലാണ് മുങ്ങി മരണങ്ങളുണ്ടായത്. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ ആഘോഷത്തിനിടയില്‍ 15 കുട്ടികളടക്കം 22 പേര്‍ മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച എട്ട് പേരുടെ കുടുംബത്തിന് ഇതിനകം നഷ്ടപരിഹാരം നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്നലെയായിരുന്നു ജീവിത്പുത്രിക ആഘോഷം നടന്നത്. മക്കളുടെ നന്മയ്ക്ക് വേണ്ടി മാതാപിതാക്കള്‍ ഉപവാസമിരിക്കുന്ന ചടങ്ങാണിത്. ഇതിന് മുന്നോടിയായി മക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്ന ചടങ്ങുണ്ട്. ഇതിന് വേണ്ടി കുളങ്ങളിലും നദികളിലും കുട്ടികളെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിന് പിന്നാലെയാണ് അപകടമുണ്ടായത്.
<br>
TAGS : BIHAR | DROWN TO DEATH
SUMMARY : 46 die during Jivitputrika celebrations in Bihar; Among the dead are 37 children

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *