നെഹ്റു ട്രോഫി വള്ളംകളി: വിജയികളെ നിർണയിച്ചതിൽ തർക്കം, 100 പേർക്കെതിരെ കേസ്

നെഹ്റു ട്രോഫി വള്ളംകളി: വിജയികളെ നിർണയിച്ചതിൽ തർക്കം, 100 പേർക്കെതിരെ കേസ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ജലമേള‍യിൽ വിജയികളെ നിർണയിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ 100 പേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാർ ഉൾപ്പടെ 100 പേർക്കെതിരെയാണ് കേസ്. നെഹ്റു പവിലിയൻ ഉപരോധിച്ചതിനും ഉദ‍്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ 4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്താണ് വീയപുരം ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്. ഇലക്ട്രോണിക് സംവിധാനത്തിലാണു ജേതാക്കളെ നിശ്ചയിച്ചത്. കലക്ടറുടെ നേതൃത്വത്തിൽ പരാതി പരിശോധിച്ചു കാരിച്ചാൽ തന്നെ വിജയിയെന്നു പ്രഖ്യാപിക്കുകയായിരുന്നു. വിജയികളെ പ്രഖ‍്യാപിച്ചതിൽ അസംതൃപ്തരായവർ മത്സരശേഷം നെഹ്റു പവലിയനിലെ കസേരകൾ അടക്കം തകർത്തിരുന്നു.

അതേസമയം ഫലപ്രഖ്യാപനത്തില്‍ അട്ടിമറിയെന്ന് ആരോപിച്ച് വീയപുരം ചുണ്ടന്‍ ഭാരവാഹികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഫലപ്രഖ്യാപത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി വീയപുരത്തിന് വേണ്ടി തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് ക്യാപ്റ്റന്‍ മാത്യൂ പൗവ്വത്തില്‍ രംഗത്തെത്തി. പരാതി ഉന്നയിച്ചിട്ടും പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് വീയപുരം വില്ലേജ് ബോട്ട് ക്ലബ് (വിബിസി.) ആരോപിക്കുന്നു. ഒരേ സമയം സ്‌ക്രീനില്‍ തെളിഞ്ഞ സമയം അട്ടിമറിച്ചെന്നും ആരോപിച്ച് കളക്ടര്‍ക്കും നെഹ്‌റു ട്രോഫി ബോട്ട് റേസ് സമിതിക്കും പരാതി നല്‍കിയിരിക്കുകയാണ് വിബിസി.
<BR>
TAGS : NEHRU TROPHY BOAT RACE | CASE REGISTERED
SUMMARY : Nehru Trophy Boat Race. Controversy over winners, case filed against 100

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *