ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കും; മുഖ്യമന്ത്രി

ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കും; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ക്യാബിനറ്റ് തീരുമാനിക്കുന്നതെന്തും മുഴുവൻ അംഗങ്ങളും അനുസരിക്കും. പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) മന്ത്രിമാരുമായും നിയമസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റിപ്പോർട്ട്‌ മന്ത്രിസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി നിയമസഭാംഗം രവികുമാർ ഉൾപ്പെടെ ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള 30 നിയമസഭാംഗങ്ങളെയും മന്ത്രിമാരെയും സിദ്ധരാമയ്യ സന്ദർശിച്ചിരുന്നു. ജാതി സെൻസസ് റിപ്പോർട്ട് സർക്കാർ അംഗീകരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നേരത്തെ നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാതി സെൻസസ് റിപ്പോർട്ട് ഈ വർഷം ഫെബ്രുവരിയിലാണ് സർക്കാരിന് പ്രത്യേക കമ്മിറ്റി സമർപ്പിച്ചത്. പിന്നാക്ക വിഭാഗ കമ്മിഷൻ അധ്യക്ഷൻ ജയപ്രകാശ് ഹെഗ്‌ഡെയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യവ്യാപകമായി ജാതി സെൻസസ് എന്ന ആവശ്യം കോൺഗ്രസിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയായിരുന്നു. ജാതി സർവേ സംസ്ഥാനത്ത് നേരത്തെ തന്നെ നടന്നിരുന്നെങ്കിലും, റിപ്പോർട്ട്‌ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നില്ല. കോൺഗ്രസ്, ആർജെഡി, എൻസിപി-എസ്‌സിപി എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രതിപക്ഷ പാർട്ടികൾ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്.

TAGS: KARNATAKA | CASTE CENSUS
SUMMARY: Caste census report likely to be placed before Karnataka Cabinet on October 18

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *