ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75,000 രൂപ കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒ അറസ്റ്റിൽ

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75,000 രൂപ കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒ അറസ്റ്റിൽ

ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഡോക്ടറുടെ ഡ്രൈവറായ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു.

മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങി എന്നാണ് കേസ്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ഡി എം ഓ യെ സസ്പെൻഡ് ചെയ്തിരുന്നു.സസ്പെൻഷനിലായിരുന്ന ഡോക്ടർ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷന് സ്റ്റേ വാങ്ങിയിരുന്നു. സസ്പെൻഷനിൽ സ്റ്റേ വാങ്ങി ഇന്ന് സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. വിജിലൻസ് ഇടുക്കി ഡിവൈഎസ്.പി ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
<BR>
TAGS : ACCEPTING BRIBE |  ARRESTED
SUMMARY : 75,000 bribe taken for fitness certificate; Idukki DMO arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *