ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 10 മാസത്തിനിടെ മരിച്ചത് 169 നവജാതശിശുക്കൾ; അന്വേഷണത്തിന് ഉത്തരവ്

ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 10 മാസത്തിനിടെ മരിച്ചത് 169 നവജാതശിശുക്കൾ; അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവജാതശിശുക്കളുടെ മരണം വർധിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ 169 നവജാത ശിശുക്കളാണ് ആശുപത്രിയിൽ ചാപിള്ളയായി ജനിക്കുകയോ ജനിച്ചയുടൻ മരിക്കുകയോ ചെയ്തത്. ഇതിൽ 41 മരണമുണ്ടായത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ്. ഇത് സംബന്ധിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

വിവിധ അണുബാധകൾ മൂലം 28 കുട്ടികളും ശ്വാസതടസ്സം മൂലം 36 കുട്ടികളും ഹൃദയ സംബന്ധിയായതോ മറ്റ് അസുഖങ്ങളോ മൂലം ആറ് കുട്ടികളും മലമൂത്രവിസർജ്ജന സംബന്ധിയായ അസുഖങ്ങൾ മൂലം 6 പേരും മറ്റു വിവിധ കാരണങ്ങളാൽ 11 പേരും മാസം തികയാതെ ജനിച്ച 79 കുട്ടികളും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ സംഭവങ്ങളിൽ ആശുപത്രിയുടെ ഭാഗത്ത് തെറ്റില്ലെന്ന് ബിംസ് ഡയറക്ടർ അശോക് ഷെട്ടി പറഞ്ഞു.

വിഷയത്തിൽ ആശുപത്രിയിൽ സർക്കാർ വിശദീകരണം തേടുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. നവജാത ശിശുക്കളുടെ മരണം ഗൗരവമുള്ള വിഷയമാണെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശിശുമരണങ്ങൾക്ക് കാരണം എന്നാരോപിച്ച് മരിച്ച കുട്ടികളുടെ മാതാപിതാക്കൾ സർക്കാരിന് പരാതി നൽകി.

TAGS: KARNATAKA | DEATH
SUMMARY: Probe underway on death of newborn babies in BIMS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *