ഇരുമ്പയിര് കടത്തുകേസില്‍ ശിക്ഷ; സതീഷ്‌കൃഷ്ണ സെയിൽ ഹൈക്കോടതിയില്‍

ഇരുമ്പയിര് കടത്തുകേസില്‍ ശിക്ഷ; സതീഷ്‌കൃഷ്ണ സെയിൽ ഹൈക്കോടതിയില്‍

ബെംഗളൂരു : ഇരുമ്പയിര് കടത്തുകേസിൽ കോടതി തടവുശിക്ഷ വിധിച്ചതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി കാർവാർ എം.എൽ.എ. സതീഷ്‌കൃഷ്ണ സെയിൽ. ബെംഗളൂരു പ്രത്യേകകോടതിയുടെ വിധി തടഞ്ഞുവെക്കാനുള്ള ഇടക്കാല ഉത്തരവിടണമെന്നും ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്. ഹർജി പരിഗണിച്ച കോടതി കേസന്വേഷിച്ച സി.ബി.ഐ.ക്ക് നോട്ടീസയച്ചു. ഹർജി വാദംകേൾക്കാൻ 13-ലേക്ക് മാറ്റി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.

ആറുകേസുകളിലായി ഏഴുവർഷംവീതം തടവിനാണ് സതീഷ്‌കൃഷ്ണ സെയിലിനെ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതി കഴിഞ്ഞമാസം 26-ന് ശിക്ഷിച്ചത്. ശിക്ഷയെത്തുടർന്ന്, ഭരണഘടനയുടെ ആർട്ടിക്കിൾ 190(3) പ്രകാരം രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതിനാൽ സതീഷ് കൃഷ്ണ സെയിലിൻ്റെ എംഎൽഎ സ്ഥാനവും റദ്ദാക്കപ്പെട്ടു.

ശ്രീ മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നകമ്പനിയുടെ മാനേജിങ് ഡയറക്ടറായ സതീഷിനെക്കൂടാതെ പോർട്ട് ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന മഹേഷ് ജെ. ബിലിയെ, വിവിധ ഖനന കമ്പനികളുടെ ഉടമകളായ ചേതൻ ഷാ, കെ.വി. നാഗരാജ്, കെ.വി.എൻ. ഗോവിന്ദരാജ്, കെ. മഹേഷ് കുമാർ, പ്രേംചന്ദ് ഗാർഗ് എന്നിവരായിരുന്നു പ്രതികൾ. ഇവരും ശിക്ഷാവിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

2009-10 -ല്‍ ഉത്തര കന്നഡ ജില്ലയിലെ ബെളകെരെ തുറമുഖത്ത് വനംവകുപ്പ് പിടിച്ചിട്ട അഞ്ച് ലക്ഷം മെട്രിക് ടൺ ഇരുമ്പയിരിൽ 1.29 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് പ്രതികൾ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.
<BR>
TAGS : KARWAR MLA SATISH SAIL
SUMMARY : Punishment in iron ore smuggling case; Satish krishna SaIl moves to High Court

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *