നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളുരുവിനടുത്ത ഉള്ളാളിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വാസ്കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രൻ, മാനേജർ ഭരത്‌ എന്നിവരെയാണ് ഉള്ളാൾ പോലീസ്‌ അറസ്റ്റ് ചെയ്തത്. റിസോർട്ടിൽ സുരക്ഷാവീഴ്ച വരുത്തിയതിനെ തുടർന്നാണ് അറസ്റ്റ്. അപകടം നടക്കുമ്പോൾ റിസോർട്ടിൽ ലൈഫ് ഗാർഡോ, കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളോ ഉണ്ടായിരുന്നില്ല.

ഇതോടെ റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്പെൻഡ് ചെയ്തു.

മൈസൂരുവിലെ സ്വകാര്യകോളേജിലെ എൻജിനിയറിങ് വിദ്യാർഥികളായ പാർവതി, കീർത്തന, നിഷിത എന്നിവരാണ് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചത്.

നീന്തൽ അറിയാത്തതും കുളത്തിന്റെ ആഴത്തെ കുറിച്ച് അറിയാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പരിശോധനയ്ക്കുശേഷം മൂന്നുപേരുടെയും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

<Br>
TAGS : MANGALURU
SUMMARY: Three young women drowned in swimming pool; Two people were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *