ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; 2 സ്ത്രീകള്‍ അടക്കം 5 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; 2 സ്ത്രീകള്‍ അടക്കം 5 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് മാവോയിസ്‌റ്റുകളെ വധിച്ച്‌ സുരക്ഷാസേന. ഛത്തീസ്ഗഢിലെ കാങ്കറിലാണ് സംഭവമുണ്ടായത്. തലയ്ക്ക് 28 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

വിനോജ മിര്‍ച്ച കരാം (42), പുനിത (21), സന്തോഷ് കൊര്‍ചാമി( 35), കജു സൈനു പദ്ദ(35) നാഗേഷ് ഗൗഡ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ വിനോജ മിര്‍ച്ച കരാമിന്റെ തലക്ക് 8 ലക്ഷവും, മറ്റുള്ളവരുടെ തലക്ക് 5 ലക്ഷവും വീതമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.

വനത്തില്‍ മാവോവാദികളുടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പ്രത്യേക ദൗത്യ സംഘം പ്രദേശത്ത് എത്തുന്നത്. ആദ്യം വെടിയുതിർത്തത് മാവോവാദികളാണെന്നാണ് ഔദ്യോഗിക വിശദീകരണം ലഭിച്ചത്. പിന്നീട് നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇവരെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS : CHATTISGARH
SUMMARY : Clash between Maoists and security forces in Chhattisgarh; 5 Maoists including 2 women were killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *