ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയും ബന്ധുക്കളും ജാമ്യം തേടി കോടതിയിൽ

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയും ബന്ധുക്കളും ജാമ്യം തേടി കോടതിയിൽ

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയും കുടുംബവും ജാമ്യം തേടി കോടതിയെ സമീപിച്ചു. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, അമ്മ, സഹോദരൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഭാര്യയുടെയും കുടുംബത്തിൻ്റെയും പീഡനത്തെ തുടർന്ന് ഡിസംബർ 9നാണ് അതുൽ ആത്മഹത്യ ചെയ്തത്.

പിന്നാലെ കേസെടുത്ത പോലീസ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് നികിതയെ അറസ്റ്റ് ചെയ്തത്. അതുലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് അമ്മ നിഷ സിംഘാനിയയെയും സഹോദരൻ അനുരാഗ് സിംഘാനിയയെയും ഡിസംബർ 14 ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. അടുത്തിടെ നികിതയുടെ അമ്മാവന് അലഹബാദ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു.

തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് നീതി വൈകി എന്ന തലക്കെട്ടോടെ കുറിപ്പെഴുതിവെച്ചായിരുന്നു അതുൽ ജീവനൊടുക്കിയത്. ഉത്തർപ്രദേശ്, ഹരിയാന, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ഇടപെടൽ വിഷയത്തിലുണ്ട്.

TAGS: KARNATAKA | ATUL SUBHASH
SUMMARY: Techie suicide case, Wife, mother and brother seek bail in Bengaluru Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *