പോക്സോ കേസ്; യെദിയൂരപ്പക്കെതിരായ സമൻസിന് താൽക്കാലിക സ്റ്റേ

പോക്സോ കേസ്; യെദിയൂരപ്പക്കെതിരായ സമൻസിന് താൽക്കാലിക സ്റ്റേ

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്ക്ക് ഇടക്കാല ആശ്വാസം. യെദിയൂരപ്പയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പുറപ്പെടുവിച്ച സമൻസ് ഉത്തരവുകൾ കർണാടക ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തു. അടുത്ത വാദം കേൾക്കുന്നതുവരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്‌.

മാർച്ച്‌ 15ന് തന്നെ യെദിയൂരപ്പയോട് നേരിട്ട് ഹാജരാകാൻ ഫാസ്‌റ്റ് ട്രാക്ക് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ സമൻസിനെ ചോദ്യം ചെയ്‌തു ഹർജി നൽകുകയായിരുന്നു. ഫെബ്രുവരി 28ന് പോക്സോ കേസിൽ യെദിയൂരപ്പയ്‌ക്കെതിരെ കർണാടക സിഐഡി സമർപ്പിച്ച കുറ്റപത്രം പ്രത്യേക കോടതി വീണ്ടും പരിഗണിച്ചിരുന്നു.

ജസ്‌റ്റിസ്‌ പ്രദീപ് സിംഗ് യെരൂറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2024 ഫെബ്രുവരി 2ന് ബെംഗളൂരുവിലെ വീട്ടിൽ നടന്ന കൂടിക്കാഴ്‌ചയ്ക്കിടെ യെദിയൂരപ്പ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മയാണ് കേസ് നൽകിയത്. ഇതിന് പിന്നാലെ ഈ കുട്ടിയുടെ അമ്മ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങൾ മൂലം മരണപ്പെടുകയായിരുന്നു. സംസ്ഥാന വനിതാ കമ്മീഷൻ അവരുടെ മരണത്തെയും മൃതദേഹം സംസ്‌കരിച്ചതിനെയും ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ചും ആരോപണങ്ങളെ കുറിച്ചും പോലീസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

TAGS: POCSO | BS YEDIYURAPPA
SUMMARY: Hc stays summons against yediyurappa in pocso case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *