ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശത്തേക്ക് അയക്കുന്ന പത്തംഗ സംഘത്തില്‍ കേരളത്തിൽനിന്ന് ശശി തരൂരും, ഇ.ടി.മുഹമ്മദ് ബഷീറും, ജോൺ ബ്രിട്ടാസും, വി. മുരളീധരനും

ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശത്തേക്ക് അയക്കുന്ന പത്തംഗ സംഘത്തില്‍ കേരളത്തിൽനിന്ന് ശശി തരൂരും, ഇ.ടി.മുഹമ്മദ് ബഷീറും, ജോൺ ബ്രിട്ടാസും, വി. മുരളീധരനും

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായുള്ള ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതിനായി വിദേശത്തേക്ക് അയക്കുന്ന സംഘത്തിന്റെ വിശദമായ വിവരം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ടേക്കും. ഈ മാസം 22നാണ് സംഘം പര്യടനം നടത്തുക. അമേരിക്ക – യുകെ പര്യടനം നടത്തുന്ന സംഘത്തെ ഡോ ശശി തരൂര്‍ എംപി നയിക്കും. ഇ.ടി. മുഹമ്മദ് ബഷീർ (മുസ്‍ലിം ലീഗ്), ജോൺ ബ്രിട്ടാസ് (സി.പി.എം), മുൻ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ തുടങ്ങിയവർ കേരളത്തിൽനിന്ന് സംഘത്തിലുണ്ടാകും. കേ​ന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് സർവകക്ഷി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.പിമാരെ ​ഇക്കാര്യം നേരിൽ വിളിച്ചറിയിച്ചത്.

തരൂരിന് പുറമെ കോൺഗ്രസിൽനിന്ന് മനീഷ് തിവാരി, അമർ സിങ്, സൽമാൻ ഖുർശിദ് എന്നിവർ കൂടി സംഘത്തിലുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അസദുദ്ദീൻ ഉവൈസി (എ.ഐ.എം.ഐ.എം), സുദീപ് ബ​ന്ദോപാധ്യായ (തൃണമൂൽ), കനിമൊഴി (ഡി.എം.കെ), സഞ്ജയ് ഝാ (ജെ.ഡി.യു), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ധവ് താക്കറെ), വിക്രംജിത് സാഹ്നി (ആം ആദ്മി പാർട്ടി), സുസ്മിത് പത്ര (ബിജു ജനതാദൾ), സുപ്രിയ സുലെ (എൻ.സി.പി ശരത് പവാർ) എന്നിവരും ഇന്ത്യക്കായുള്ള നയതന്ത്ര ദൗത്യത്തിനുണ്ട്.

ഇതിനകം എംപിമാര്‍ക്ക് ക്ഷണക്കത്തും അയച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റിയും ഇന്ത്യയുടെ നിലപാടിനെ പറ്റിയും സംഘം വിദേശ പ്രതിനിധികളെ അറിയിക്കും. പാകിസ്താന്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ്, എന്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നു, പഹല്‍ഗാം ഭീകരാക്രമണമാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിന് വഴിയൊരുക്കിയചത്, ഇത്തരം ആക്രമണങ്ങള്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകും തുടങ്ങിയ കാര്യങ്ങളായിരിക്കും ഇന്ത്യന്‍ പ്രതിനിധി സംഘം ലോക രാഷ്ട്രങ്ങളെ ധരിപ്പിക്കുക.
<BR>
TAGS : OPERATION SINDOOR
SUMMARY : Operation Sindoor: Shashi Tharoor, E.T. Muhammad Basheer, John Brittas, and V. Muraleedharan are among the ten-member team sent abroad from Kerala.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *