യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. മുഖ്യപ്രതിയെന്ന് സംശയിച്ച ഒഡീഷ സ്വദേശി മുക്തി രഞ്ജനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെപ്റ്റംബർ 21നാണ് വയാലിക്കാവലിലെ വാടകവീട്ടിൽ നേപ്പാൾ സ്വദേശിനി മഹാലക്ഷ്മിയുടെ (29) മൃതദേഹം കണ്ടെത്തിയത്. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്നായിരുന്നു പോലീസിന്റെ സംശയം. യുവതിയുടെ മൃതദേഹം അമ്പതിലധികം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ നിറച്ച നിലയിലായിരുന്നു ലഭിച്ചത്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് മുക്തി രഞ്ജനിലേക്ക് അന്വേഷണം നീണ്ടത്. ഇയാളെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് ഒഡീഷ പോലീസിന്റെ സഹായം തേടിയിരുന്നു. ഇതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നഗരത്തിൽ സെയിൽസ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. 2023 മുതൽ മഹാലക്ഷ്മിയുടെ സുഹൃത്താണ് രഞ്ജൻ. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ കൊലപാതകത്തിന്റെ കാരണം നിലവിൽ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Accused in mahalakshmi murder case found dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *