അർജുന് കണ്ണീർപൂക്കൾ; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലെത്തി, അന്തിമോപചാരം അർപ്പിക്കാനായി വഴിനീളെ ആയിരങ്ങൾ

അർജുന് കണ്ണീർപൂക്കൾ; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലെത്തി, അന്തിമോപചാരം അർപ്പിക്കാനായി വഴിനീളെ ആയിരങ്ങൾ

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ (30) മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലെത്തി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ട്. കർണാടക പോലീസും കാർവാർ എംഎൽഎ സതീഷ് സെയിലും, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫും, മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപ്പെയും  യാത്രയിൽ ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. കാർവാറിലെ ഗവ. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അർജുന്റെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് ഡി.എൻ.എ പരിശോധാഫലം വന്നതിന് പിന്നാലെ കുടുംബത്തിന് കൈമാറിയിരുന്നു.

അന്ത്യാഞ്ജലി അർപ്പിക്കാൻ വഴിയരികിൽ നിരവധിപേരാണ് കാത്തു നിന്നത്. പുലർച്ചെ രണ്ടരയോടെ കാസറഗോഡ് പുതിയ ബസ് സ്റ്റാന്റിൽ ആംബുലൻസ് എത്തിയപ്പോൾ കാസറഗോഡ് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു. തലപ്പാടി ചെക്ക്പോസ്റ്റിലും കസരഗോഡും  നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്. പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടത്. പിന്നീട് ആറരയോടെ മണിയോടെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെ വാഹനവ്യൂഹം കണ്ണാടിക്കലിലെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്കാരം വീട്ടുവളപ്പിൽ 11 മണിയോടെ നടക്കും.

ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ട ലോറി, അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങൾ ഇന്നലെ വൈകിട്ടു തന്നെ ആംബുലൻസിൽ കയറ്റിയിരുന്നു. രാത്രി ആയതിനാൽ വഴിയിൽ അന്തിമോപചാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് കാർവാർ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു.
<BR>
TAGS : ARJUN | SHIROOR LANDSLIDE
SUMMARY : Ambulance carrying the body reached Kerala and thousands lined the route to pay their last respects

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *