യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് 19ലേക്ക് മാറ്റി

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് 19ലേക്ക് മാറ്റി

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദിയൂരപ്പക്കെതിരായ പോക്‌സോ കേസിൽ വാദം കേൾക്കുന്നത് സെപ്റ്റംബർ 19-ലേക്ക് മാറ്റി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ തീരുമാനം. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കേസ് അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിനെ (സിഐഡി) തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവും കോടതി നീട്ടി.

ഈ വർഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു യോഗത്തിനിടെ പെൺകുട്ടിയെ യെദ്യൂരപ്പ സ്വന്തം വീട്ടിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അമ്മയുടെ പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അർബുദബാധയെ തുടർന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി നൽകണമെന്ന് കോടതിയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യെദിയൂരപ്പയുടെ ആരോഗ്യസ്ഥിതി, പ്രായം എന്നിവ പരിഗണിച്ച് അറസ്റ്റ് ചെയ്യുന്നതിന് കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിക്കുകയായിരുന്നു.

TAGS: KARNATAKA | BS YEDIYURAPPA
SUMMARY: Karnataka HC extends hearing in pocso case against Yediyurappa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *