സിദ്ധാർത്ഥൻെറ മരണം; കോളജ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തത് ഗവർണർ റദ്ദാക്കി

സിദ്ധാർത്ഥൻെറ മരണം; കോളജ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തത് ഗവർണർ റദ്ദാക്കി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ റദ്ദാക്കിയത്. സിദ്ധാർഥന്റെ മാതാവ് നൽകിയ നിവേദനത്തെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടപെടല്‍ ഉണ്ടായത്.

ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ സർവകലാശാലാ മാനേജ്മെന്റ് കൗൺസിൽ കഴിഞ്ഞ ദിവസമാണ് യോഗം ചേര്‍ന്ന് തീരു​മാനിച്ചത്. രണ്ടുപേരെയും സ്ഥലംമാറ്റി തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിൽ നിയമനം നൽകാനായിരുന്നു തീരുമാനം. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലായിരുന്നു നടപടി. അതേസമയം ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജ്മെന്റ് കൗൺസിൽ നീക്കം നടത്തിയത്.

മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ വൈസ് ചാൻസലർ കെ.എസ്. അനിൽ, ടി. സിദ്ദിഖ് എംഎൽഎ, ഫാക്കൽറ്റി ഡീൻ കെ. വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി. ദിനേശ് എന്നിവർ തീരുമാനത്തിൽ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്ക് കടക്കണമെന്നാണ് നാലുപേരും ശുപാർശ ചെയ്തത്. എന്നാൽ, മറ്റ് 12 പേരുടെ പിന്തുണയോടെ സ്ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു.
<BR>
TAGS : SIDDHARTH CASE | GOVERNOR
SUMMARY : Death of Siddhartha; College Dean and Asst. The Governor canceled the reinstatement of the Warden as well

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *