ഏറ്റുമാനൂര്‍ കൂട്ട ആത്മഹത്യ: നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഏറ്റുമാനൂര്‍ കൂട്ട ആത്മഹത്യ: നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. നോബിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഷൈനിയുടെ ഭര്‍ത്താവായ നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു.

പ്രതിക്ക് ജാമ്യം നല്‍കരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് പോലീസ് നിലപാട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത നോബിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. നിലവില്‍ കോട്ടയം ജില്ലാ ജയിലില്‍ തുടരുകയാണ് നോബി.
പ്രതിയെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ച മുമ്പാണ് അമ്മ ഷൈനിയും മക്കളായ അലീന, ഇവാന എന്നിവര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ 9 മാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. വിവാഹ മോചന കേസ് കോടതിയില്‍ നടക്കെ ഭര്‍ത്താവ് നോബിയില്‍ നിന്നുമുണ്ടായ മാനസിക പീഡനമാണ് ഷൈനിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്.

TAGS : LATEST NEWS
SUMMARY : Ettumanoor mass suicide: Court rejects Nobi’s bail plea

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *