സംസ്ഥാനത്ത് ഡെങ്കിപ്പനി പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഡെങ്കിപ്പനി പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏറ്റവും വലിയ ഡെങ്കിപ്പനി വ്യാപനമാണ് സംസ്ഥാനം നേരിടുന്നത്. നിരവധി പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഡെങ്കിപ്പനി കേസുകൾ 24,000 കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

പ്രതിരോധ നടപടികൾ കർശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊതുകുകൾ പെരുകുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാത്ത വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, കെട്ടിടനിർമാണ സൈറ്റുകൾ എന്നിവയ്ക്ക് പിഴ ഏർപ്പെടുത്താൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 24,500 ഡെങ്ക്യു കേസുകളാണ് ഈ വർഷം മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2023 നേക്കാൾ 5000 കേസുകളുടെ വർധനയാണ് ഇത്.

കൂടുതൽപേരിലേക്ക് രോ​ഗം വ്യാപിക്കാതെയും മരണനിരക്ക് വർധിക്കാതെയുമിരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളിലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കൊതുകുകൾ പെരുകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത വീടുകൾക്ക് ​ഗ്രാമപ്ര​ദേശത്ത് 200 രൂപയും നഗരങ്ങളിൽ 400 രൂപയും പിഴ നൽകണം.

പൂച്ചട്ടികളിലും ബക്കറ്റുകളിലും പരിസരപ്ര​ദേശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കുറ്റകരമാണ്. ഓഫീസുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, മാളുകൾ, ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് ​ഗ്രാമപ്രദേശത്ത് 500 രൂപയും ​നഗരങ്ങളിൽ 1000 രൂപയുമാണ് പിഴ. വെള്ളം കെട്ടിനിൽക്കുന്ന കെട്ടിടനിർമാണ സ്ഥലങ്ങളിൽ ​ഗ്രാമപ്രദേശത്ത് 1000 രൂപയും നഹരങ്ങളിൽ 2000 രൂപയുമാണ് പിഴ.

 

TAGS: KARNATAKA | DENGUE FEVER
SUMMARY: Amid Spike In Cases, Dengue Declared As Epidemic Disease By Karnataka Government

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *