അനധികൃത ഖനനം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി സർക്കാർ

അനധികൃത ഖനനം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ഖനനം നടത്തിയ പത്ത് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. കേസിൽ എസ്ഐടി സംഘത്തെ നിയോഗിക്കാൻ സർക്കാർ ലോകായുക്തയോട് ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് ആവശ്യം.

ഇതോടൊപ്പം സിബിഐ അന്വേഷിക്കാൻ വിസമ്മതിച്ച ആറ് വ്യത്യസ്ത ഖനന കേസുകളിൽ അന്വേഷണം പുനരാരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2013 നവംബർ 18ന് അന്നത്തെ കോൺഗ്രസ് ഭരണകാലത്ത് ഖനന ക്രമക്കേടുമായി ബന്ധപ്പെട്ട ഒമ്പത് കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരുന്നതായി നിയമമന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു.

എന്നാൽ, പേഴ്‌സണൽ ആൻ്റ് ട്രെയിനിംഗ് വകുപ്പ് ഇതിന് അനുമതി നൽകാത്തതിനാൽ ആറ് കേസുകൾ ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചു. ഈ ഖനന കേസുകളും കേന്ദ്രമന്ത്രി കുമാരസ്വാമി ഉൾപ്പെട്ട ബെലേക്കേരി കേസിന് സമാനമാണ്. സിബിഐ നിരസിച്ച കേസുകൾ ഏറ്റെടുക്കാനും അവയ്‌ക്കെതിരെ നടപടിയെടുക്കാനും മന്ത്രിസഭയിൽ ചർച്ച നടന്നിട്ടുണ്ടെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | LOKAYUKTA
SUMMARY: Karnataka Cabinet decides to ask Lokayukta SIT to probe mining violations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *