യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു

യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്.

2024 ഫെബ്രുവരിയിൽ മകൾ പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മയാണ് സദാശിവ നഗർ പോലീസ് സ്റ്റേഷനിൽ യെദിയൂരപ്പക്കെതിരായി പരാതി നൽകിയത്. പിന്നീട് കേസിൻ്റെ അന്വേഷണം സിഐഡിക്ക് കൈമാറി. എന്നാൽ പരാതി നൽകിയ യുവതി അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം മരിച്ചു. പീഡനദൃശ്യങ്ങളും സിഐഡി കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ യഥാർഥമാണെന്ന് സിഐഡി കർണാടക ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

TAGS: KARNATAKA | HIGH COURT
SUMMARY: HC reserves verdict in pocso case againt Yediyurappa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *