ലോറൻസിന്റെ അന്ത്യയാത്രയിൽ ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങൾ

ലോറൻസിന്റെ അന്ത്യയാത്രയിൽ ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങൾ

കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺഹാളിൽ നാടകീയ സംഭവങ്ങൾ. ടൗണ്‍ഹാളില്‍ മകള്‍ ആശാ ലോറന്‍സ് മകനോടൊപ്പമെത്തി ബഹളമുണ്ടാക്കി. അപ്പന്റെ മൃതദേഹം പള്ളിയിൽ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് മകൾ ആശ വാദിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ആശ തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു. ആ സമയത്ത് വനിത പ്രവർത്തകർ മദ്രാവാക്യം വിളി തുടർന്നു. ഇതു കേട്ട ആശ സി.പി.എം മൂർദാബാദ് എന്ന് വിളിച്ചു. പിന്നാലെ ആശയും വനിത പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. മൃതദേഹം പുറത്തേക്കെടുക്കാൻ ആശയും മകനും തടസ്സം നിൽക്കുകയും ചെയ്തു. മൃതദേഹം വഹിച്ച പേടകത്തിനു മുകളില്‍ ചഞ്ഞു കിടന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല. തുടർന്ന് ഇരുവരെയും നീക്കി പോലീസിന്റെ സഹായത്തോടെ മൃതദേഹം ആ​ശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം പള്ളിയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന മകള്‍ ആശയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഹര്‍ജി പരിഗണിച്ച ഹൈകോടതി മൃതദേഹം തൽകാലം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കാനാണ് ഉത്തരവിട്ടത്. കേരള അനാട്ടമി നിയമ പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുപ്രകാരം മൃതദേഹം ​മോർച്ചറിയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് മകൾ പ്രതിഷേധിച്ചത്. ശനിയാഴ്ചയാണ് ലോറൻസ് അന്തരിച്ചത്.
<BR>
TAGS : MM LAWRENCE
SUMMARY : Lawrence’s funeral. Daughter Asha came to public viewing hall and created a ruckus

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *