ലിവ്- ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ലിവ്- ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി 10 മാസം ഫ്രിഡ്ജിൽ സൂക്ഷിച്ചയാൾ പിടിയിൽ. ഭോപ്പാൽ സ്വദേശി സഞ്ജയ് പാടിദാർ (41) ആണ് പിടിയിലായത്. 35കാരി പ്രതിഭയാണ് കൊല്ലപ്പെട്ടത്. 2024 മാർച്ചിലായിരുന്നു സംഭവം.

വെള്ളിയാഴ്ച വൈകിട്ട് മുറിയിൽ നിന്ന് ദുർ​ഗന്ധം വമിച്ചതോടെ അടുത്ത വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ നടത്തിയ തിരച്ചലിൽ ഉജ്ജൈനിൽ നിന്ന് പ്രതി സഞ്ജയ് പാടിദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞിരുന്ന സമയത്ത് പ്രശ്നമില്ലായിരുന്നെന്നും, മാസങ്ങൾ പിന്നിട്ടപ്പോൾ വിവാഹം ചെയ്യണമെമെന്നും പ്രതിഭ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ വഴക്കിന് കാരണമായി. പ്രതിഭയെ വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്ന സഞ്ജയ് തന്റെ സു​ഹൃത്തിന്റെ സഹായത്തോടെ പ്രതിഭയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ജൂണിൽ പ്രതി വീടൊഴിഞ്ഞ് പോവകയും ചെയ്തു. എന്നാൽ വീട്ടിലെ ഒരു മുറി മാത്രം കാലിയാക്കിയിരുന്നില്ല. തന്റെ ചില സാധനങ്ങൾ ഇവിടെ സൂക്ഷിക്കുകയാണെന്നും ഈ മുറി പിന്നീട് ഒഴിഞ്ഞുനൽകാമെന്നും വീട്ടുടമസ്ഥരോട് സഞ്ജയ് പറഞ്ഞിരുന്നു. എന്നാൽ അടഞ്ഞുകിടന്നിരുന്ന മുറിയിൽ നിന്ന് ഒടുവിൽ ദുർ​ഗന്ധം വമിച്ചതോടെയാണ് ഫ്രിഡ്ജിൽ മൃതദേഹമുണ്ടെന്ന് കണ്ടെത്തിയത്.

TAGS: NATIONAL | CRIME
SUMMARY: Man murders Live in partner amid personal conflict

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *