ഛത്തീസ്ഗഢില്‍ വൻ നക്സല്‍ വേട്ട: 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ വൻ നക്സല്‍ വേട്ട: 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ നാരായണ്‍പൂർ ജില്ലയില്‍ ബുധനാഴ്ച സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ 26-ഓളം നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയായ അഭുജ്മദില്‍ നടന്ന ഏറ്റുമുട്ടല്‍ നക്സല്‍ വിരുദ്ധ പോരാട്ടത്തിലെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

മാഡ് ഡിവിഷനിലെ മുതിർന്ന മാവോയിസ്റ്റ് നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്ന് നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസർവ് ഗാർഡുകളുടെ (ഡി.ആർ.ജി.) സംയുക്ത സംഘം അഭുജ്മദ് മേഖലയില്‍ ഓപ്പറേഷന് പോയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. അഭുജ്മദിനും ഇന്ദ്രാവതി ദേശീയോദ്യാനത്തിനും ഇടയിലുള്ള ഇടതൂർന്ന വനങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ അറിയിച്ചു.

നാരായണ്‍പുർ, ബിജാപുർ, ദന്തേവാഡ ജില്ലകളില്‍നിന്നുള്ള ഡിആർജി അംഗങ്ങളാണ് ബുധനാഴ്ചത്തെ ഓപ്പറേഷനില്‍ പങ്കെടുത്തത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബാസവരാജ് നിരോധിതസംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) യുടെ ജനറർ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ നക്സല്‍ പ്രവർത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വർഷങ്ങളായി വിവിധ ഏജൻസികള്‍ അന്വേഷിച്ചുവരികയായിരുന്നു.

TAGS : LATEST NEWS
SUMMARY : Massive Naxal hunt in Chhattisgarh: 26 Maoists killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *