സംസ്ഥാനത്ത് കുരങ്ങുപനി കേസുകൾ വർധിക്കുന്നു

സംസ്ഥാനത്ത് കുരങ്ങുപനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി കേസുകൾ വർധിക്കുന്നു. ഈ വർഷം ഇതുവരെ 150 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തത്. ആകെ രണ്ട് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ചിക്കമഗളൂരു ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 80 കേസുകളാണ് ജില്ലയിൽ തകർത്തത്.

ശിവമോഗയിൽ 64 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ഉത്തര കന്നഡയിൽ ആകെ അഞ്ച് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. വൈറൽ അണുബാധ പടരുന്നത് തുടരുന്നുണ്ടെങ്കിലും, നിയന്ത്രണ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

എല്ലാ ആശുപത്രികളിലും വകുപ്പ് നിരീക്ഷണവും ചികിത്സാ ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം കുരങ്ങുപനി കാരണം സംസ്ഥാനത്ത് 13 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. നോഡൽ ഓഫീസർമാർ, എപ്പിഡെമിയോളജിസ്റ്റുകൾ, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുമായി ആരോഗ്യ വകുപ്പ് ദിവസേന അവലോകന യോഗം നടത്തുന്നുണ്ട്.

ഗുരുതരമായ കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. കൂടാതെ ഒരു രോഗിയുടെ പ്ലേറ്റ്‌ലെറ്റ് എണ്ണം 1,10,000 ൽ താഴെയാണെങ്കിൽ, അവരെ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റാനും നിർദേശമുണ്ട്. എപിഎൽ രോഗികൾക്കും ചികിത്സ സൗജന്യമാണ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

TAGS: KARNATAKA | MONKEYPOX
SUMMARY: Monkeypox cases on rise in karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *