റോഡുകൾ തകർന്നു; കുടകിൽ ചരക്ക് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം

റോഡുകൾ തകർന്നു; കുടകിൽ ചരക്ക് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം

ബെംഗളൂരു: കനത്ത മഴയിൽ റോഡുകൾ മോശം അവസ്ഥയിലായതിനെ തുടർന്ന് ദേശീയപാത 275ൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതം ഭാഗികമായി നിയന്ത്രച്ചതായി കുടക് ജില്ലാ ഭരണകൂടം നിരോധിച്ചു. അമിതഭാരമുള്ള ചരക്കുകളുടെയും ഗതാഗത വാഹനങ്ങളുടെയും ദൈനംദിന സഞ്ചാരം റോഡുകളുടെ അവസ്ഥ കൂടുതൽ വഷളാക്കും. കൂടാതെ, മറ്റ്‌ വാഹന ഗതാഗതത്തിന് കാര്യമായ അപകടമുണ്ടാക്കാനും സാധ്യതയുണ്ട്. ജില്ലയിൽ തുടർച്ചയായ മണ്ണിടിച്ചിലുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി, 18,500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പിംഗ് കാർഗോ കണ്ടെയ്നറുകൾ, തടി കടത്തുന്ന വാഹനങ്ങൾ എന്നിവയ്ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ മഴക്കാലം അവസാനിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരും.

ജൂലൈ 1 മുതൽ ജൂലൈ 30 വരെ കുടക് ജില്ലയിലുടനീളമുള്ള ഗതാഗതം നിയന്ത്രിക്കാൻ ജില്ലാ കമ്മീഷണറും റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാനുമായ വെങ്കട്ട് രാജ ഉത്തരവിട്ടു. ദേശീയപാത 275-ൽ കുശാൽനഗർ, സംപാജെ ജില്ലാ അതിർത്തികളിൽ 24 മണിക്കൂറും നിരീക്ഷണം നടത്താനും മൊബൈൽ പട്രോളിംഗ് നടത്താനും ഭരണകൂടം പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും എല്ലാ അതിർത്തികളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാനും പോലീസിനും ഗതാഗത വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

TAGS: KARNATAKA | VEHICLES | BAN
SUMMARY: Movements of heavy vehicles banned in kodagu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *