നിമിഷപ്രിയയുടെ മോചനം; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

നിമിഷപ്രിയയുടെ മോചനം; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന് മാത്രമേ ഇടപെടാനാകൂവെന്ന് ആക്ഷൻ കൗണ്‍സില്‍. നിമിഷപ്രിയയുടെ സന്ദേശം തള്ളിക്കളയാനാവില്ല. ഈദ് അവധിക്കുശേഷം വധശിക്ഷയ്ക്കുള്ള നടപടികള്‍ തുടങ്ങാം. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം.

ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തില്‍ സഹായിക്കാനാകൂവെന്നും ആക്ഷൻ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ദീപാ ജോസഫ് പറഞ്ഞു. വധശിക്ഷ നടപ്പിലാക്കാനുള്ള അറിയിപ്പ് ജയില്‍ അധികൃതർക്ക് കിട്ടിയെന്നാണ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികളെ ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍കോള്‍ എത്തിയെന്നാണ് ആക്ഷൻ കൗണ്‍സില്‍ കണ്‍വീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.

2017 ജൂലൈയിലാണ് യമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ 2020ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വിധിക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളുകയായിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യെമൻ പ്രസിഡൻറ് വധശിക്ഷ ശരിവച്ചെന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകള്‍.

TAGS : NIMISHA PRIYA
SUMMARY : Nimishapriya’s release; Action Council demands immediate intervention from the central government

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *