പോക്‌സോ കേസിൽ ബിഎസ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട്

പോക്‌സോ കേസിൽ ബിഎസ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട്

ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ (BS YEDIYURAPPA) ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. പ്രമുഖ വാർത്താ ഏജൻസിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദ്യൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബെംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി. പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളുരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡനപരാതി പറയാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യെദ്യൂരപ്പയ്‌ക്കെതിരെയുള്ള പരാതി. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മാര്‍ച്ച് 14ന് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സിഐഡിക്ക് കൈമാറുകയായിരുന്നു. കേസില്‍ നാലാം തവണയാണ് അന്വേഷണ സംഘം യെദിയൂരപ്പക്ക് നോട്ടീസ് നല്‍കുന്നത്. നേരത്തെ മൂന്നുതവണ അന്വേഷണ സംഘം യെദ്യൂരപ്പയെ ചോദ്യം ചെയ്തിരുന്നു.


കേസില്‍ യെദ്യൂരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കുട്ടിയുടെ സഹോദരന്‍ തിങ്കളാഴ്ച കര്‍ണാടക ഹൈകോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. അന്വേഷണം മന്ദഗതിയിലാണെന്നും കേസിന്റെ തല്‍സ്ഥിതി വിവരം അറിയിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചിരുന്നു.
<BR>
TAGS : BS YEDIYURAPPA |  POCSO CASE | KARNATAKA
SUMMARY : Non-bailable arrest warrant against BS Yeddyurappa in POCSO case

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *