കോവിഡ് കാലത്തെ ഫണ്ട് അഴിമതി; ബി.എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്‌

കോവിഡ് കാലത്തെ ഫണ്ട് അഴിമതി; ബി.എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്‌

ബെംഗളൂരു: കോവിഡ് കാലത്തെ ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്‌. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിച്ച റിട്ടേർഡ് ഹൈക്കോടതി ജഡ്ജി മൈക്കൽ ഡി. കുൻഹയാണ് റിപ്പോർട്ട് സർക്കാരിന് നൽകിയത്. മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയും ആരോഗ്യമന്ത്രിയായിരുന്ന ബി. ശ്രീരാമുലുവും അഴിമതി വിരുദ്ധ നിയമപ്രകാരം വിചാരണ നേരിടണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പിപിഇ കിറ്റ്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ചൈനീസ് കമ്പനികളിൽനിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് ലോക്കൽ കമ്പനികളെക്കാൾ വളരെ ഉയർന്ന വിലയിലാണെന്ന് കമ്മീഷൻ പറഞ്ഞു. ഇന്ത്യൻ കമ്പനികളിൽ നിന്ന് 330.40 രൂപക്ക് കിട്ടുന്ന പിപിഇ കിറ്റ് വിദേശ കമ്പനിയിൽ നിന്ന് 2,117.53 രൂപക്കാണ് വാങ്ങിയത്.

അതേസമയം കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

 

TAGS: KARNATAKA | BS YEDIYURAPPA
SUMMARY: Karnataka Covid-19 inquiry recommends prosecution of BS Yediyurappa

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *