പിഎഫ് തട്ടിപ്പ്; റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ

പിഎഫ് തട്ടിപ്പ്; റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ

ബെംഗളൂരു: പി എഫ് തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ. ക‍ർണാടക ഹൈക്കോടതിയാണ് അറസ്റ്റ് വാറൻ്റ് സ്റ്റേ ചെയ്തത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ്.ഗോപാൽ റെഡ്ഡിയാണ് വാറൻ്റ് പുറപ്പെടുവിച്ചത്. ഡിസംബർ നാലിനാണ് റീജിയണൽ കമ്മീഷണർ റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ് നടപ്പിലാക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്.

ജീവനക്കാരുടെ പി എഫ് അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് താരത്തിന് എതിരെയുളള ആരോപണം. റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പല ജീവനക്കാർക്കും പി എഫ് പണം നൽകാതെ വഞ്ചിച്ചതായാണ് പരാതി.
<BR>
TAGS : ROBIN UTHAPPA
SUMMARY : PF fraud; Arrest warrant against Robin Uthappa stayed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *