അർജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ; പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തടസം

അർജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ; പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തടസം

ബെംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ മലയാളി ‍ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ പ്രതിസന്ധികൾ. പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തിരച്ചിലിന് തടസം സൃഷ്ടിക്കുകയാണ്. ഡൈവിങ് ബുദ്ധിമുട്ടെന്ന് ദൗത്യ സംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഷിരൂരിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്തിരുന്നു.

ഡ്രഡ്ജർ എത്തിച്ചതിന് ശേഷം മാത്രമെ തിരച്ചിൽ പൂർണ തോതിൽ സാധ്യമാവൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ മാസം 22ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇക്കാരണത്താൽ തന്നെ ഇന്ന് തിരച്ചിൽ ഉണ്ടാകില്ല.

ഈശ്വർ മാൽ‌പെ സംഘം നടത്തിയ തിരച്ചിലിൽ വലിയ ലോഹഭാ​ഗങ്ങളും അർജുൻ ഓടിച്ച ലോറിയിലെ കയറിന്റെ കൂടുതൽ ഭാ​ഗങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് സഹോദരി ഭർത്താവ് സ്ഥിരീകരിച്ചു. മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun delays again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *