അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരെ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരെ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പിൻവലിച്ച സർക്കാർ തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീം കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

സിബിഐ അന്വേഷണം പിൻവലിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സിബിഐയും ബിജെപി എംഎൽഎയായ ബസനഗൗഡ പാട്ടീൽ യത്നാലുമാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം നവംബർ 23ന് ശിവകുമാറിനെതിരായ കേസിൽ സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ചിരുന്നു. മുൻ ബിജെപി സർക്കാരിൻ്റെ ഭരണത്തിലാണ് കേസിൽ സിബിഐക്ക് അന്വേഷണ അനുമതി നൽകിയിരുന്നത്.

തുടർന്ന് സിബിഐ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് സിബിഐയും ബിജെപി എംഎൽഎയും സുപ്രീം കോടതിയെ സമീപിച്ചത്. 2013 ഏപ്രിൽ 1-നും 2018 ഏപ്രിൽ 30-നും ഇടയിൽ ഡി കെ ശിവകുമാറും കുടുംബാംഗങ്ങളും 74.8 കോടിയോളം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ.

 

TAGS: KARNATAKA | SUPREME COURT
SUMMARY: Supreme Court’s notice to Karnataka, DK Shivakumar on CBI plea against withdrawal of consent by state govt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *