ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരിക്കെതിരെ പരാതി

ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരിക്കെതിരെ പരാതി

ബെംഗളൂരു: ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരി ഉൾപ്പെടെ ആറ് പേർക്കെതിരെ പരാതി നൽകി ഗായകൻ ലക്കി അലി. രോഹിണി സിന്ധുരി, സുധീർ റെഡ്ഡി, ഭാര്യാസഹോദരൻ മധുസൂദൻ റെഡ്ഡി, യെലഹങ്ക സബ് ഡിവിഷനിലെ എസിപി മഞ്ജുനാഥ്, സർവേയർ ഓഫീസർ മനോഹർ എന്നിവർക്കെതിരെയാണ് ലക്കി അലി ലോകായുക്തയിൽ പരാതി നൽകിയത്.

യെലഹങ്ക ന്യൂ ടൗണിലെ കെഞ്ചനഹള്ളിക്ക് സമീപമുള്ള തൻ്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് ലക്കി അലിയുടെ ആരോപണം. രോഹിണിയുടെ സഹായത്തോടെ 2022-ൽ സുധീർ റെഡ്ഡി ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതായി ലക്കി അലി ആരോപിച്ചു.

ഇത് സംബന്ധിച്ച് 2022ൽ ലോക്കൽ പോലീസിൽ പരാതി നൽകിയിട്ടും മതിയായ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിക്കാൻ കാത്തിരുന്നെന്നും എന്നാൽ നടപടി ഉണ്ടാകാത്തതോടെ ലോകായുക്തയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ലക്കി അലി പറഞ്ഞു.

TAGS: KARNATAKA| ROHINI SINDHURI| LUCKY ALI
SUMMARY: Singer lucky ali files complaint against rohini sindhuri ias

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *