രേണുകസ്വാമി കൊലക്കേസ്; ദർശന് സുപ്രീം കോടതി നോട്ടീസ്

രേണുകസ്വാമി കൊലക്കേസ്; ദർശന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ ക‌ർണാടക സർക്കാർ സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രീം കോടതി. നടൻ ദർശൻ തോഗുദീപ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ, അനു കുമാർ, ജഗദീഷ്, ലക്ഷ്‌മൺ, വിനയ്, പ്രദോഷ് എസ്. റാവു, നാഗരാജു എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

നാലാഴ്ചയ്‌ക്കകം മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഇതിനിടെ ഇവരുടെ ജാമ്യം റദ്ദാക്കാനും കോടതി വിസമ്മതിച്ചു. ശസ്ത്രക്രിയക്ക് വിധേയനാകാൻ ദർശന് ഇടക്കാല ജാമ്യം നൽകിയ കർണാടക ഹൈക്കോടതി, പിന്നീടത് സ്ഥിരജാമ്യമാക്കി ഉത്തരവിട്ടിരുന്നു.

ഇതിന് പുറകെ കേസിലെ മറ്റ്‌ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. തുടർന്നാണ് സംസ്ഥാന സർക്കാരും, അന്വേഷണ സംഘവും ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ചാണ് ദർശനും കൂട്ടരും ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.

2024 ജൂൺ ഒൻപതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരുവിൽ കണ്ടെത്തിയത്. ജൂൺ 11-ന് ദർശനും പവിത്ര ഗൗഡയും അറസ്റ്റിലായിരുന്നു. 17 പേരാണ് കേസിൽ പ്രതികൾ.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Renukaswamy Murder Case
Supreme Court Issues Notice To Actor Darshan, Others In Renukaswamy Murder Case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *