ചെയ്തുതീർക്കാനെത്രയോ ….

ചെയ്തുതീർക്കാനെത്രയോ ….

  ജീവിതമെന്നത് പ്രതിബദ്ധത നിറഞ്ഞതാണ്. മനുഷ്യ ജീവിതാസ്തിത്വങ്ങളുടെ ഉത്തരവാദിത്വങ്ങളും വളരെയധികം ധാർമ്മികമാണ്. അതെല്ലാം ചെയ്ത് തീർത്ത ശേഷമേ ഈ ജീവിതം പൂർണ്ണമാകുകയുള്ളു എന്നൊരു ഊട്ടിയുറപ്പിക്കലാണ് ആര്യാംബികയുടെ "ഉടനെയൊന്നും " എന്ന കവിത പറയുന്നത്. കവിത മുമ്പ് അബോധപരമായ ഒരു പ്രവർത്തനമായിരുന്നു. ഇന്നത്…
ആത്മീയതയുടെ മഴത്താളങ്ങൾ  

ആത്മീയതയുടെ മഴത്താളങ്ങൾ  

സാധാരണ ജീവിതത്തിലെങ്ങിനെയായിരിക്കും ആത്മീയതയുടെ ജലസ്പര്‍ശങ്ങള്‍ എന്നതിന് ദൃഷ്ടാന്തമാണ് ഡോ. അഗസ്റ്റിന്‍ ജോസഫിന്റെ 'കണ്ണാടിപ്പുഴ വില്‍പ്പനയ്ക്ക് ' എന്ന ദീര്‍ഘകാവ്യം. മഴത്താളത്തിലൊഴുകുന്ന ജലസ്പര്‍ശങ്ങളായി അത് ആത്മാവിലേക്ക് കിനിഞ്ഞിറങ്ങുന്നു. യഥാര്‍ത്ഥമായ മഹാകാവ്യം ജീവിതം തന്നെയാണ്. ഇതിഹാസസമാനമാണത്. സാത്വികവും രാജസവും താമസവും കലര്‍ന്ന മനുഷ്യര്‍ വാഴുന്നയിടം.…
സ്വതന്ത്ര ശിൽപ്പമായി മാറുന്ന കവിത

സ്വതന്ത്ര ശിൽപ്പമായി മാറുന്ന കവിത

ചിരപരിചിതമായ ചില പ്രതീകങ്ങളിലൂടെയുള്ള പുതിയ ഭാവുകത്വസമീപനമാണ് പി.എൻ.ഗോപീകൃഷ്ണൻ്റെ "രണ്ട് പള്ളിക്കൂടങ്ങൾ" എന്ന കവിത. പള്ളിക്കൂടം, വാഴ, ഉറി എന്നീ വാക്കുകളിലൂടെ പുതിയ കാല സംഭവങ്ങൾ പറയാനാവുമെന്ന് കവിത കാണിച്ചു തരുന്നു. വാക്ക് ഇവിടെ വസ്തുവാകുന്നു. സമകാലീന സാമൂഹ്യ രാഷട്രീയ വിഷയങ്ങൾ ബൗദ്ധിക…
സമൂഹം ഉണർന്നിരിക്കണം

സമൂഹം ഉണർന്നിരിക്കണം

  കവിതകളാണ് സമൂഹ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ശക്തമായ ആയുധമെന്ന് വർത്തമാനകാല വായനകൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്രയും മൂർച്ചയുള്ള ഭാഷയിൽ കവിത പോലെ തൊടുത്തുവിടാൻ പറ്റുന്ന മറ്റൊരു അസ്ത്രമുണ്ടോ എന്നും സംശയമാണ്. അലങ്കാരാദികളിൽ നിന്നും പുറത്ത് കടന്ന കവിത സ്വതന്ത്ര വിഹാരിയായിക്കൊണ്ടിരിക്കുന്നു. പദ്യമായാലും ,ഗദ്യമായാലും…
പ്രണയത്തിൻ്റെ ആഗ്നേയ നാളങ്ങൾ

പ്രണയത്തിൻ്റെ ആഗ്നേയ നാളങ്ങൾ

പ്രണയത്തിൻ്റെ മോഹനനൃത്തമാണ് കവി റഫീഖ് അഹമ്മദിൻ്റെ പ്രണയകാവ്യങ്ങൾ. ജീവിതത്തിൻ്റെ തീവ്രതയും നിരാകരണവും ഒരുപോലെ ദ്യോതിപ്പിക്കുന്ന ഭാവനയുടെ ഗിരിശൃംഗങ്ങൾ. മനസ്സിൻ്റെ ഏതുരുൾപ്പൊട്ടലുകളേയും മഴമുകിലുകളാക്കുവാൻ പര്യാപ്തമായ വാക്കിൻ്റെ ജല സ്പർശങ്ങൾ. ഒപ്പം തന്നെ അഗ്നിയായി ജ്വലിക്കാനും കത്തിച്ചാമ്പലാക്കാനും ഒരു പോലെ പ്രണയത്തിന് കഴിയും. വൈരുദ്ധ്യവും…
കവിതയുടെ സഞ്ചാരസാധകം

കവിതയുടെ സഞ്ചാരസാധകം

  ജീവിതത്തേയും, പ്രകൃതി പ്രതിഭാസങ്ങളെയും കൂട്ടിയിണക്കി വൈകാരികമായ വരികളിലൂടെ ആലേഖനം ചെയ്യുന്ന കവിയാണ്‌ പി.കെ.ഗോപി. കല്ലുകളില്ലാത്ത കവിതയുടെ ശരീരഭാഷ സ്വന്തമായുള്ളയാൾ. കവിതയ്ക്കൊപ്പം ഭാവതീവ്രതയേറിയ ഗാനങ്ങളുടെയും രചയിതാവു കൂടിയാണല്ലൊ. ചീരപ്പൂവിന്നുമ്മ കൊടുക്കുവാൻ തുടങ്ങിയ എത്ര സാന്ദ്ര മധുരമായ ഗാനങ്ങളൊഴുകിയ തൂലിക. കവിതയിലും അദ്ദേഹത്തിന്റേതായ…
ആർദ്രത മറയുമ്പോൾ

ആർദ്രത മറയുമ്പോൾ

സമകാലികജീവിതത്തിൽ ആർദ്രത നഷ്ടമാകുന്ന ഒരു കാലമാണ്‌ നമുക്കു മുന്നിൽ. സ്വാർത്ഥതയ്ക്ക് കുട പിടിയ്ക്കുന്ന കാലത്ത് ആർദ്രത കണ്ടെത്താമെന്നത് വെറും വ്യാമോഹമായിത്തീരുന്നു. അടുപ്പം, സ്നേഹം, കരുതൽ തുടങ്ങിയ മാനുഷികഭാവങ്ങൾക്കൊന്നും ഇന്ന് സ്ഥാനമില്ലാതായിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ അരക്കിട്ടുറപ്പിക്കുന്ന കവിതയാണ്‌ വിജയലക്ഷ്മിയുടെ“ആർദ്രത” എന്ന രചന. വിജയലക്ഷ്മി…
ശ്വാസം സംഗീതമാകുമ്പോൾ

ശ്വാസം സംഗീതമാകുമ്പോൾ

“പുല്ലാങ്കുഴൽ അതിന്റെ വിരഹകഥ പറയുന്നത് കേൾക്കു. മുളങ്കാട്ടിൽ നിന്നും എന്നെ വേർപെടുത്തിയ കാലം മുതൽ അടക്കാനാവാത്ത വേദനയോടെ ഞാൻ കരയുന്നു. വേർപാടിന്റെ വേദന അറിഞ്ഞ ഒരു തകർന്ന ഹൃദയം എനിക്കു വേണം. എന്റെ ഹൃദയരഹസ്യം അതിന്‌ പറഞ്ഞുകൊടുക്കുവാൻ. പുല്ലാങ്കുഴലിന്റെ പ്രാണൻ അഗ്നിയാണ്‌.”…
ചാഞ്ഞു പെയ്യുന്ന മഴയിലൂടെ

ചാഞ്ഞു പെയ്യുന്ന മഴയിലൂടെ

മലയാളിക്ക് മഴയില്ലാതെ ജീവിതമില്ലെന്ന് പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്‌. മഴ വലിയൊരു പുസ്തകമാണ്‌. കരിമുകിൽത്തട്ടുകൾക്കിടയിൽ ഒളിപ്പിച്ച പുസ്തകം. മിഴിതുറക്കുന്ന കാലത്തിന്റെ നെറ്റിയിലേക്ക് ഇറ്റുവീഴുന്ന മഴത്തുള്ളികൾ. വേനലിലും വർഷത്തിലും പെയ്യുന്ന മഴക്ക് വ്യത്യസ്ത താളം. കവികൾ ഒട്ടു മിക്കപേരും മഴയെ പ്രതീകമാക്കി ജീവിതാവസ്ഥകളെ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. മേഘജാലത്തിന്റെ…
മുഖാരിരാഗത്തിന്റെ വ്യഥിതലയനം…

മുഖാരിരാഗത്തിന്റെ വ്യഥിതലയനം…

സാമൂഹികപരിവർത്തനത്തിനുള്ള പടവാളായിരുന്നു വയലാർ രാമവർമ്മ എന്ന കവിക്ക് തന്റെ എഴുത്തുകൾ. ഒപ്പം വൈകാരികഭാവം തീർക്കുന്ന വീണയുമായിരുന്നു. സംസ്കൃതഭാഷയുടെ കാവ്യമണ്ണിലാണ്‌ പിറന്നുവീണതെങ്കിലും മണ്ണിന്റെ മക്കളുടെ ജീവിതമായിരുന്നു അദ്ദേഹത്തെ സ്വാധീനിച്ചത്‌. മാനവികതക്ക് വേണ്ടിയാണ്‌ തൂലിക ചലിപ്പിച്ചതും. മിന്നൽക്കൊടി ഇറങ്ങി വരുന്നത് പോലെയുള്ള ആശയങ്ങൾ ആ…