ശ്രീരംഗപട്ടണയിൽ ദസറക്കെത്തിച്ച ആന വിരണ്ടോടി

ശ്രീരംഗപട്ടണയിൽ ദസറക്കെത്തിച്ച ആന വിരണ്ടോടി

ബെംഗളൂരു : ശ്രീരംഗപട്ടണയിൽ ദസറ ആഘോഷത്തിനെത്തിച്ച ലക്ഷ്മി എന്ന ആന ഭയന്ന് വിരണ്ടോടി. ശ്രീരംഗപട്ടണ മിനി വിധാൻസൗധയ്ക്ക് സമീപം ദസറ വെള്ളിയാഴ്ച രാവിലെ ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുമ്പാണ് സംഭവം. ആനവിരണ്ടതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ ചിതറിയോടി. വഴിയോരത്ത് സ്ഥാപിച്ചിരുന്ന കച്ചവട സ്റ്റാളുകളും മറ്റും തകര്‍ത്തായിരുന്നു  ആനയുടെ ഓട്ടം. പാപ്പാന്മാർ ഉടൻതന്നെ ആനയെ നിയന്ത്രണത്തിലാക്കി. തുടർന്ന് ചടങ്ങുകൾ ആരംഭിച്ചു. ദസറ മഹോത്സവത്തിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാൻ മഹേന്ദ്ര, ലക്ഷ്മി, ഹിരണ്യ എന്നി മൂന്നു ആനകളെയായിരുന്നു മൈസൂരുവില്‍ നിന്നും ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുവന്നത്.

10 ദിവസത്തെ മൈസൂരു ദസറ ആഘോഷങ്ങൾ ഇന്നലെ ആരംഭിച്ചു. ചാമുണ്ഡേശ്വരി ദേവി സന്നിധിയിലാണ് ആഘോഷങ്ങൾക്കു തിരിതെളിഞ്ഞത്. ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിൽ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ, കന്നഡ എഴുത്തുകാരൻ ഹംപ നാഗരാജയ്യ ദേവീ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിയതോടെ 10 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, മന്ത്രിസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് വൊഡയാർ രാജകുടുംബത്തിന്റെ അംബാവിലാസ് കൊട്ടാരത്തിലും പ്രത്യേക പൂജകൾ നടത്തി. ദസറയുടെ പ്രധാന ആകർഷണമായ ദീപാലങ്കാരങ്ങൾ കാണാനായി ഒട്ടേറെപ്പേരാണ് കൊട്ടാരനഗരത്തിലെത്തിയത്. 12ന് ഉച്ചയ്ക്ക് 2.30നു ജംബോ സവാരിയോടെയാണ് ദസറ സമാപിക്കുക.
<br>
TAGS : DUSARA-2024
SUMMARY : The elephant brought to Srirangapatna for Dussehra ran amok

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *